മരുഭൂമിയിലെ ഒറ്റമരം (Marubhoomiyile Ottamaram) 2020
വളരെക്കാലംകഴിച്ചു കൂട്ടിയ ഗൾഫ് നഗരത്തിലേക്ക് വർഷങ്ങൾക്ക് ശേഷം ചെല്ലുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മനോവികാരങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ് മരുഭൂമിയിലെ ഒറ്റമരം. കാലത്തിന്റെ മാറ്റം രേഖപ്പെടുത്തുന്നത് രാജ്യത്തിൻറെ മാറിയ കാഴ്ചകളിലൂടെയാണ്. ഓർമ്മകളുടെ സഞ്ചിയും പേറി അയാൾ കാലത്തിലൂടെ അലയുന്നു. രസികാനുഭവങ്ങൾ, സംഭവകഥകൾ, രതിനർമ്മങ്ങൾ, സാഹസികവീരസ്യങ്ങൾ, പ്രണയകഥകൾ, ഒറ്റപ്പെടലിന്റെ ദുഃഖങ്ങൾ, തീറ്റരസങ്ങൾ തുടങ്ങിയവ പുസ്തകത്താളിലെ രസക്കൂട്ടുകളായി മാറുന്നു.
“നോക്കു, തോമസ് ആന്റണിയുടെ ഒരു കണ്ണെപോഴും തുറന്നിരിക്കുന്നത് മരണത്തിനു മേലെയാണ്. മറുകണ്ണെപോഴും ജീവിതത്തിലും“ എന്ന് കൊച്ചുബാവയുടെ സുപ്രസിദ്ധമായ വരികളെ ഓര്‍മിപ്പിച്ചുകൊണ്ടു ഒരു അനുഭവ പുസ്തകം. ബാലിക്കാക്കയായും പോത്തായും യക്ഷികരിമ്പനയായും ശവക്കൊട്ടയായും മരണചിന്തകള്‍ നിറയുന്നു. അതോടൊപ്പം ജീവിതത്തെ കുറിച്ചുള്ള സര്‍ഗാത്മകതകളും.
Hospital mismanagement through patients eyes, fantasy