Boban Kollannur
Entrepreneur | Author
About Me
Boban Kollannur is an entrepreneur and author hailing from Thrissur, Kerala. He is a retired industrialist with 20 years experience, National Awardee (1998) for Best Entrepreneur by Ministry of small scale Industries, Government of India.
He has published several books, poems and magazine articles in Malayalam language taking inspiration from his life and experience as an Entrepreneur, expat and traveler by passion.
He is currently working as the Editor in Chief at Corporate Power.
North East Tour
This story map narrates the trip of Boban Kollannur to North East of India covering Imphal, Dimapur, Kohima, Guwahati and Myanmar(Burma). The author has described about the unique culture, cuisine, markets and historical places and landmarks he visited. Experience the journey....
നാഗാലാൻഡ് കാഴ്ചകൾ (Nagaland Travelogues)
(ഇഫെക്‌ടീവ് ആഡ് കോം - Adcom Magazine Article)
"ആ നാട്ടിൽ ലഭ്യമായ വസ്തുക്കളായിരിക്കും ഏതു നാട്ടിലെയും ഭക്ഷണരീതി.എന്നാൽ ഇവിടത്തെ വൈവിധ്യമായ ഭക്ഷണ സാധനങ്ങൾ കണ്ടു ആരും അമ്പരക്കും. ഈ ഭക്ഷണ വൈവിദ്യം, ഇതാണ് നാഗാലാന്റിന്റെ കരുത്ത്"
തുമ്പികളുടെ എയർ ഷോ (Dragonfly Air Show)
ഇരമ്പലോടെ ശകടം ഭൂമിയിൽ തൊട്ടു. ചക്രങ്ങൾ റൺവേയിൽ ഉരസി ചെറുതായി ആടി ഉലഞ്ഞ് ഒരു മുരൾച്ചയോടെ അത് കുറച്ചു ദൂരം മുന്നോട്ടു പോയി. പിന്നെ ഒരു സ്കൂൾ കെട്ടിടത്തിന്റെ മുന്നിൽ വന്നു നിന്നു. ഇതാണ് ദിമാപൂർ എയർപ്പോർട്ട്.ചുറ്റും തങ്ങി നിൽക്കുന്ന നേർത്ത മഞ്ഞിന്റെ പുകപടലം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. 1977 കൊച്ചി വിമാനത്താവളത്തിൽ പ്ലെയിൻ ഇറങ്ങിയ ഓര്മ മനസ്സിലൂടെ കടന്നു പോയി. അന്നത്തെ കൊച്ചി നേവി എയർപ്പോർട്ടും ഇതുപോ ലെയായിരുന്നു.
യാത്രക്കാർ വിമാനത്തിൽ നിന്നും താഴെയിറങ്ങി. സച്ഛന്ദമായ നീലാകാശം. അലസമായിപ്പാറുന്ന മുകിലുകൾ, സമയം പതിനൊന്ന് കഴിഞ്ഞിട്ടും കുളിരു വിട്ടുമാറിയിരുന്നില്ല. മുന്നിൽ കണ്ട കെട്ടിടം ലക്ഷ്യമായി നടന്നു. മൈതാനത്തു നിറയെ ഞാങ്ങളപ്പുല്ലുകൾ അവക്കു മുകളിൽ പാറിക്കളിക്കുന്ന തുമ്പികൾ. കാറ്റടിക്കുമ്പോൾ അവ പാറിപ്പറന്ന് എയർഷോ നടത്തുന്നു.
പുഴുക്കളെ കൊറിക്കാം
മലകളിറങ്ങി വന്ന ഇരുട്ട് വ്യാപിക്കാൻ തുടങ്ങി. മലകളിറങ്ങി വന്ന ഇരുട്ട് സാന്ദ്രമാവുകയാണ്. ഇവിടെ ഇരുട്ട് അവിചാരിതമായ വേഗത്തിലാണ് പട്ടണത്തിനു മേൽ വീഴുക. എവിടേ നിന്നോ പറന്നു വന്ന രണ്ടു കടവാതിലുകൾ ബാൽക്കണിയിൽ നിൽക്കുന്ന ഞങ്ങളുടെ മുന്നിലൂടെ പറന്നു പോയി.ഡിസംബർ നാഗാലാന്റിന്റെ ആഘോഷങ്ങളുടെ മാസമാണ്. ഇതിന്ടെ ഭാഗമായി പട്ടണത്തിലെ തെരുവിൽ ഒരു നൈറ്റ് ഫുഡ് ഫെസ്റ്റിവൽ നടക്കുന്നുണ്ട്. ഈ രാത്രി ആഘോഷിക്കാൻ അങ്ങോട്ടാണ് പോകുന്നത്.......
കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ പുഴുക്കളെ ഗ്രിൽ ചെയ്ടത് ചുട്ടെടുക്കുന്ന കടൽ പൊതിയുന്നത് പോലെ കടലാസ്സിൽ കുമ്പിൾ ഉണ്ടാക്കിയാണ് സഞ്ചാരികൾക്കു നൽകുന്നത്. ഇതു ഒരു രുചികരമായ ഭക്ഷണമാണെന്നു ഫാദർ. മേച്ചേരി പറഞ്ഞു. സെയിൽസ് ഗേൾ ഒരു കുമ്പിൾ എനിക്ക് നേരെ നീട്ടി. നല്ല സ്വാദുള്ള ഒന്നായിരുന്നു അത്. കാര് മുറെ എത്രെ വേണെമെങ്കിലും കൊറിക്കാം. മറ്റൊരു പാക്കറ്റ് കൂടി വാങ്ങി.
ആഫ്രിക്കയിൽ പുൽച്ചാടികളെ വറുത്തു തിന്നുന്നതായി വായിച്ചിട്ടുണ്ട്. എന്നാൽ ഇതൊരു പുതിയ അനുഭവമായിരുന്നു.
റൈസ് ബീറിന്റെ പ്രസന്നമായ ലഹരിയുടെ ഓളം (Rice Beer)
ഒരു ഞവുഞ്ഞിയെ കിണ്ണത്തിൽ നിന്നും മുള്ളു കൊണ്ട് കുത്തിയെടുത്ത് പാചകക്കാരി ഞങ്ങളോട് അത് രുചിച്ചു നോക്കാൻ പറഞ്ഞു വിസമ്മതിച്ചപ്പോൾ അവൾ തന്നെ അതിനെ വായിലിട്ട് ചവയ്ക്കാൻ തുടങ്ങി രുചിയുടെ സന്ദേശം എല്ലാവരിലേക്കും പകരാൻ ആ കാഴ്ച ധാരാളമായിരുന്നു. കേരളത്തിൽ നിന്നാണ് എന്നറിഞ്ഞപ്പോൾ അവിടത്ത സെയിൽസ് ഗേൾ സ്വയം പരിചയപ്പെടുത്തി. "സലാസ്' എന്നാണ് അവളുടെ പേര്. കുറച്ചു കാലം കൊച്ചിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട്. പുട്ടു അവളുടെ ഇഷ്ട വിഭവമാണ് എന്നും പറഞ്ഞു. ഈ ഭക്ഷണ വൈവിധ്യം കണ്ട് അമ്പരക്കരുത്. ഇതാണ് നാഗാലാന്റിന്റെ കരുത്ത്. ഞങ്ങൾ ഒരിക്കലും പട്ടിണി കിടന്ന് ചാവില്ല. ഒരു ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു. നാട്ടിലെ ലഭ്യമായ വസ്തുക്കളായിരിക്കണം ഏവരുടെയും ഭക്ഷണ രീതി. ഈസ്റ്റർ താറാവുകളെപ്പോലെ കൊഴുത്തുരുണ്ട മന്ദഗമനികളായ കുറെ പെൺകൊടികൾ അപ്പോൾ അവിടേക്കു കയറി വന്നു. വന്നപാടെ അവർ ഞവുഞ്ഞി ഇറച്ചി പങ്കിട്ട് കഴിക്കാൻ തുടങ്ങി.ഇടക്ക് ഞങ്ങളെ നോക്കി എന്തോ പിറുപിറുക്കുന്നുണ്ട്. സുമുഖികളായിരുന്നു അവർ. കുറച്ചൊന്നു പതിഞ്ഞ മൂക്കും വിടർന്ന കവിളെല്ലുകളും മുഖത്തെ തുടിപ്പും അവരെ സുമുഖികളാക്കുന്നു.
കഴിഞ്ഞ തലമുറയുടെ വിലക്ക്കുകളൊക്കെ കവച്ചു കടന്നാണ് പുതിയ തലമുറ കച്ചവടത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അവരുടെ പക്വമായ പെരുമാറ്റവും വിവേചന ക്ഷമതയും അംഗീകരിക്കേണ്ടതാണ്. നമ്മെ തടഞ്ഞു നിർത്തി നർമ സംഭാഷണത്തിൽ ഏർപ്പെടുന്നതിന് ഈ പെൺകുട്ടികൾക്ക് യാതൊരു മടിയുമില്ല.
സലാസ് ഞങ്ങളെ തൊട്ടടുത്തെ ഷോപ്പിലേക്ക് ക്ഷണിച്ചു. അരിയിൽ നിന്നും ഉണ്ടാക്കുന്ന റൈസ് ബീറാണ് ഇവിടുത്തെ വിശേഷ പാനീയം. മുളം കുംഭങ്ങൾ എവിടെ നിരനിരയായി വെച്ചിട്ടുണ്ട്. മുളം കുംഭത്തിൽ മംഗോളിയൻ മുഖമുള്ള ഒരു പെൺകുട്ടി പകർന്നു തന്ന മദ്യത്തിന് നമ്മുടെ കള്ളിന്റെ മണവും നേരിയ പുളിപ്പും ഉണ്ടായിരുന്നു. ഒരു കുംഭം റൈസ് ബിയർ മതി ശരീരത്തിനും മനസ്സിനും ഉന്മേഷം പകരാൻ. പ്രസന്നമായ ലഹരിയുടെ ഓളങ്ങളിലാണ് പിന്നീട് ഞങ്ങൾ കാർണിവൽ തെരുവിലൂടെ ഉല്ലാസവാന്മാരായി നടന്നത്.
Adcom Magazine Article: മണിപ്പൂരിലെ സ്ത്രീ പോരാളികൾ (Women Warriors of Manipur)
From the Editorial : മാന്ദ്യത്തിന്റെ മരവിപ്പിൽ
ബീഹാർ, വിഹാരങ്ങളുടെ നാട്
സ്റ്റീവ് ജോബ്സും ഞാനും
സ്റ്റീവ് ജോബ്സിൻ്റെ കഥ വായിക്കുന്നതു വരെ ഈ ലോകത്തിലെ ഏറ്റവും ഭ്രാന്തനായ വ്യവസായി ഞാനാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഈ പുസ്തകം എന്നെ എൻ്റെ വ്യവസായകാലത്തേക്ക് വീണ്ടും കൂട്ടിക്കൊണ്ടു പോയി.....
അൽ വത് ബ(Al wath ba) യിലെ ഒട്ടകങ്ങളുടെ ഓട്ട മൽസരത്തിനുള്ള വേദി (Camel Grand stand) യുടെ പണി പൂർത്തിയായി വരുന്നേയുള്ളു. ഉദ്ഘാടനത്തിനായി ഷെയ്ക്ക് സായിദ് തന്നെയാണ് വരുന്നത്.
ഇതിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം ഇവിടെ വരുമ്പോൾ വിശ്രമിക്കാനായി ഒരു വീടും പ്രാർത്ഥിക്കാനായി ഒരു പള്ളിയും വേണമെന്ന ആവശ്യം ഉയർന്നു വരുന്നത്. ഇനി തൊണ്ണൂറു ദിവസം മാത്രമെ ബാക്കിയുള്ളൂ അതിനകം പണി പൂർത്തിയാക്കണം.
ഇതിനിടയിലാണ് അഡ്മിനിട്രേഷൻ മേനേജർ ജോൺ ബാർക്കർ എന്ന വിളിപ്പിക്കുന്നത്. തൻ്റെ തിരിയുന്ന കസേരയിലിരുന്ന് മുഖത്ത് കൈകൾ ഊന്നി ശരീരഭാരം മുഴുവനും മേശമേൽ ആഴ്ത്തി, അയാൾ പറഞ്ഞു. കമ്പനിയുടെ മുത്തശ്ശാരി, ഇന്ദർസിങ്ങ് മരണവുമായി മല്ലിട്ടു കൊണ്ടിരിക്കയാണ്.വീട്ടിൽ പോണം എന്നൊരു ആഗ്രഹം മാത്രമാണ് അയാൾക്കുള്ളത്. അയാളുടെ സംഭാഷണത്തിൽ നിറയെ വീടിൻ്റെ മണം പറ്റി നിൽക്കുന്നുണ്ട്. ഇന്ദർസിങ്ങിനെ മരിക്കുന്നതിനു മുൻപ് അയാളുടെ ജലന്തറിലുള്ള വീട്ടിലെത്തിക്കണം. ബോബൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം.
പേഴ്സണൽ ഡിപ്പാർട്ട്മെൻ്റ് ചെയ്യേണ്ട ജോലി എന്തുകൊണ്ട് എന്നെ ഏൽപ്പിക്കുന്നു എന്നോർത്ത് ഒരു നിമിഷം അമ്പരന്നു നിന്നു.ഞാനാണെങ്കിൻ ഇന്നു വരെ ദില്ലിയൊ പഞ്ചാബോ കണ്ടിട്ടുമില്ല. അങ്ങിനെയാണ് കലാപഭൂമായി ലേക്കുള്ള എൻ്റെ യാത്ര ആരംഭിച്ചത്.
Total Visitors : 714
We are a team of certified professionals with 10+ years of experience in urban sector.