പുറത്ത് നല്ല തണുപ്പാണ്. ജാക്കറ്റിൻ്റെ ഉള്ളിൽ കൈകൾ തിരുകി വെച്ചാണ് എല്ലാവരും നടുന്നത്. സ്റ്റേഷനു മുന്നിൽ.... ഞാൻ ഡാർജലിങ്ങിനെ പ്രണയിക്കുന്നു എന്ന പരസ്യവാചകത്തിനു മുന്നിൽ നിന്ന് ആളുകൾ സെൽഫി എടുക്കുന്നുണ്ട്.
വണ്ടി പുറപ്പെടാൻ ഇനിയും സമയമുണ്ട്. മഞ്ഞുകാലത്ത് ഈസ്റ്റേഷൻ മത്തുകൊണ്ട് മൂടും ഇപ്പോൾ അത്ര മഞ്ഞില്ല നടന്നുനടന്ന് ഞങ്ങൾ സ്റ്റേഷൻ്റെ മുൻവശത്തുള്ള ലോക്കോമോട്ടീവ് വർഷേപ്പിനടുത്തെത്തി. നമ്മുടെ വണ്ടി അവിടെ കിടക്കുന്നുണ്ട് അതിൽ കൽക്കരി ഇട്ട ശേഷം അത് കത്തിച്ച് വെള്ളം ചൂടാക്കുകയാണ്.1890 ൽ ബ്രിട്ടിഷുകാർ നിർമിച്ച നീരാവികൊണ്ട് ഓടുന്ന കൊച്ചു ട്രെയിനാണ് ഇത്. യുനസ്കോയുടെ ഹെറിറ്റേയ്ജ് പദ്ധതിയിൽ പെട്ടതാണ് ഇത്. '
പണ്ട് എൻ്റെ വീടിൻ്റെ മുൻവശത്തുകൂടി സ്റ്റീം എഞ്ചിൻ ഘടിപ്പിച്ചിരുന്ന തീവണ്ടികൾ ഓടിയിരുന്നു. ഒരിക്കൽ അങ്ങിനെ ഒരെണ്ണത്തിൻ്റെ ബോയ്ലർ പൊട്ടിത്തെറിച്ചു. നല്ല ചൂടായ പിച്ചള നിറത്തിലുള്ള ലോഹകഷ്ണങ്ങൾ നാലുപാടും തെറിച്ചു വീണു ഇതു കണ്ട ഒരു സ്ത്രീ ഇത് പിച്ചളയാണെന്ന് ധരിച്ച് ഒരു കഷ്ണം എടുക്കാൻ നോക്കി കൈ പൊള്ളിയ കാര്യം നാട്ടിൽ ഇന്നും പാട്ടാണ് '
ഒരു തീവണ്ടിയുടെ കൂജനം കേൾക്കാനുണ്ട്. ഇവിടെ നിന്ന് ഒരു സ്റ്റീം എഞ്ചിനു പുറമേ രണ്ട് ഡീസൽ വണ്ടികളും പുറപ്പെടുന്നുണ്ട് സ്റ്റിം എഞ്ചിൻ വണ്ടിക്ക് ഒരു പുരാണ ആഡംബര ലുക്ക് ഒക്കേ ഉണ്ട്. പക്ഷെ ടിക്കറ്റ് വളരെ മുൻപേ ബുക് ചെയ്യണം .
ഒരു ഡീസൽ എഞ്ചിൻ ഘടിപ്പിച്ച തീവണ്ടി സ്റ്റേഷനിലേക്ക് പ്രവേശിച്ചു യാത്രക്കാർ ആകാംക്ഷയോടെ കാത്തു നിൽക്കുന്നു. വണ്ടി തിരുത്തിയതോടെ യാത്രക്കാർ തിക്കും തിരക്കും കൂട്ടി വണ്ടിയിൽ കയറി. വണ്ടി മൂന്നുവട്ടം കൂകി വിളിച്ച ശേഷം പതുക്കെ പുറപ്പെട്ടു.
ഞങ്ങളുടെ സ്റ്റിം എഞ്ചിൻ ചൂടുപിടിപ്പികുന്നേയുള്ളൂ ഞാൻ കുറച്ചു നേരം സ്റ്റേഷനിൽ പ്രായി പ്രായി നടന്ന ശേഷം സ്റ്റേഷൻ്റെ എതിർ വശത്തുള്ള ഹോട്ടലിലേക്ക് പതിയെ നടന്നു. ' അവിടെ നിന്ന് മസാലക്കറിയും മൊരിയിച്ച റൊട്ടിയും കഴിച്ചു. ബംഗാളിൽ കടുകെണ്ണയുടെ മണമില്ലാത്ത ഭക്ഷണം കിട്ടുക പ്രയാസമാണ്.
വീണ്ടും സ്റ്റേഷനിലേക്ക് അവിടെ ഡാർജലിങ്ങ് ടി എന്നൊരു ബോർഡു കണ്ടു വ്യത്യസ്ഥ രുചികളിലുള്ള ചായകളാണ് അവിടെ വിൽക്കുന്നത്. മംഗോളിയൻ മുഖമുള്ള രണ്ട് സ്ത്രീകളാണ് കട നടത്തുന്നത്. നല്ല ഒഴുക്കിൽ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. പണ്ട് നാഗാലാൻ്റിൽ പോയപ്പോഴാണ് ഇത്ര സ്പുടമായി ഇംഗ്ലീഷ് സംസാരികുന്ന പെൺകുട്ടികളെ സെയിൽസ് ജോലിയിൽ കണ്ടത്. ഒരാൾ ചായ ഉണ്ടാക്കി മൺകപ്പുകളിൽ നിറുന്നു. മറ്റൊരാൾ ചായയുടെ രുചിയേയും മണത്തേയും കുറിച്ച് കസ്റ്റമറെ പരിചയപ്പെടുത്തുന്നു. ചായയിൽ ഒളിച്ചിരികുന്ന അപൂവ്വ രുചികളാണ് ഇവരുടെ, U.S .P. ബനാന ,പൈനാപ്പിൾ, മാംഗോ ,റോസ് മസാല ഇങ്ങനെ പോകുന്നു. രുചിക്കുട്ടുകൾ' ചായക്കു പുറമേ ഇവയുടെ ചായപ്പൊടിയും ഇവർ വിൽക്കുന്നുണ്ട്.
തീവണ്ടി വരാറായി എന്നു തോന്നുന്നു. യാത്രക്കാർ സ്റ്റേഷനിൽ തടിച്ചുകൂടാൻ തുടങ്ങി. വെറും രണ്ട് കംബാർട്ട്മെൻ്റ് മാത്രമുള്ള ഒരു കുഞ്ഞൻ ട്രെയിൻ വന്നു നിന്നു മുൻവശത്തെ ഇഞ്ചനിൽ നിൽകുന്ന ആൾ നെരിപ്പോടിലേക്ക് കൽക്കരി കോരിയിട്ടു കൊണ്ടിരിക്കുന്നു. ആളുകൾ ഈ കാശ്ച ആകാംക്ഷയോടെ നോക്കി നിൽക്കുന്നു. എൻ്റെ ചെറുപ്പകാലത്ത് പൂങ്കുന്നം സ്റ്റേഷനിൽ നിൽക്കുമ്പോൾ കാണാറുള്ള സ്ഥിരം കാശ്ച യാണിത്.
ഞാനും രമണിയും തീവണ്ടിയിൽ കയറി ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള സീറ്റിൽ ഇരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും വിദേശികളാണ്. പ്രത്യേകിച്ച് യൂറോപ്പിൽ നിന്നും ഉള്ളവർ ''രണ്ടു കമ്പാർട്ടുമെൻ്റിലും കൂടി നൂറി താഴെ യാത്രക്കാരെയുള്ളു നൂറു വർഷം പഴക്കമുള്ള റോഡിലൂടെ അരിച്ചരിച്ച് പോകുന്ന ട്രെയിൻ എല്ലാവർക്കും പുതുമ തന്നെ 'ഡാർജലിങ്ങ് പട്ടണത്തിലൂടെയാണ് ഇതിൻ്റെ പോക്ക് തീവണ്ടിയുടെ ചൂളം വിളി കേൾക്കുമ്പോൾ ആളുകൾ ഇത്തിരി മാറി നിന്ന് വണ്ടിക്ക് പോകാൻ ഇടം കൊടുക്കുന്നു. ടൂറിസ്റ്റുകൾ ആകാംക്ഷയോടെ അതിനെ നോക്കി കൊണ്ട് കൈ വീശുന്നു. ചിലർ മൊബൈലിൽ ഇതിൻ്റെ ചിത്രം പകർത്തുന്നു.
പട്ടണത്തിലെ തൊട്ടു തൊട്ടില്ല എന്ന മട്ടിലുള്ള തീവണ്ടിയുടെ പോക്ക് കൗതുകം ഉണർത്തുന്നതാണ്. യാത്ര തുടങ്ങി ഏതാനും മിനിറ്റുകൾ ആയിട്ടെയുള്ള വണ്ടി നിന്നു. വണ്ടിക്ക് എന്തെങ്കിലും കേടുപറ്റിയോ എന്ന്. തലപുറത്തേക്കിട്ട് നോക്കിയപ്പോൾ , തീവണ്ടിപ്പാളയത്തിൻ്റെ അരികിലൂടെ പോകുന്ന ഒരു കുന്നിൻ മുകളിൽ നിന്ന് സ്റ്റീം എഞ്ചിനു വേണ്ട വെള്ളം ശേഖരിക്കുയാണ് ജോലിക്കാർ' വെള്ളം നിറച്ച ശേഷം വണ്ടി പതുകെ മുന്നോട്ട് നീങ്ങി. ഘൂം സ്റ്റേഷനിൽ എത്തി. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ എന്നാൽ വണ്ടി അവിടെ നിറുത്തിയില്ല. അത് വീണ്ടും മുന്നോട്ടു പോയി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ BATASIA LOOP എന്നറിയപ്പെടുന്ന പൂന്തോട്ടത്തെ വലം വെച്ച ശേഷം അവിടെ നിന്നു. ഇത് ആളുകൾക്ക് ഫോട്ടോഷൂട്ടിങ്ങിനുള്ള സമയമാണ്. ഘൂർക്കകളുടെ പാരമ്പര്യ വസ്ത്രങ്ങൾ അണിഞ്ഞ് ഫോട്ടോ എടുക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിനോട് ചേർന്ന് റെയിൽവേയുടെ മ്യൂസിയം ഉണ്ട്. പണ്ട് യുദ്ധത്തിൽ മരിച്ച് ഘൂർക്കായോദ്ധക്കളുടെ ഓർമ്മക്കായി നിർമിച്ചിട്ടുള്ളതാണ് ഈ ഗാർഡൻ.
10 മിനിറ്റ് നേരത്തെ വിശ്രമത്തിനുശേഷം വണ്ടി വീണ്ടും പുറപ്പെട്ടു , ഘൂംസ്റ്റേഷനിലൂടെയാണ് വണ്ടി തിരിച്ചു പോകുന്നതും 'ഡാർജെലിംഗ് പട്ടണത്തിലെ തെരുവുകളിലൂടെയുള്ള ഈ തീവണ്ടി യാത്ര യുനെസ്കോയുടെ പൗരാണിക കാഴ്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്,തണൽ വീണ ഇടുങ്ങിയ തെരുവുകളിൽ അവിടെയായി പൂത്തു നിൽക്കുന്ന വർണ്ണാഭമായ പൂക്കൾ,ചിരിച്ചും മുഖം താഴ്ത്തിയും നടന്നുപോകുന്ന നാപ്പോളി പെൺകുട്ടികൾ 'പുരുഷത്വത്തിന്റെ അടയാളങ്ങൾ കുറവായ യുവാക്കൾ,ഇങ്ങനെ തരണ ഭാവങ്ങൾ പെയ്തിറങ്ങുന്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ വണ്ടിയിൽ ഇരുന്നു,പതുക്കെ പതുക്കെയാണ് വണ്ടി നടന്നു നീങ്ങുന്നത് എന്നു വേണമെങ്കിൽ പറയാം,ചൂളം കുത്തി എത്തിയ ഒരു ശീതക്കാറ്റ് ഞങ്ങളെ പുണർന്നു,ഒപ്പം മഞ്ഞിനൊഒപ്പംപെയ്യുന്ന ചാറ്റൽ മഴയും സഞ്ചാരികളുടെ ഉല്ലാസ തിമിർപ്പിന് പുതിയൊരു മാനം നൽകുന്ന കാഴ്ചയായിരുന്നു അത്.
വണ്ടി സ്റ്റേഷനിൽ എത്തി.പലവഴിക്ക് സഞ്ചാരികൾ പിരിഞ്ഞു എന്നിട്ടും കുറച്ചുസമയം കൂടി ഞാൻ സ്റ്റേഷനിൽ തന്നെ മഞ്ഞും മഴയും ആസ്വദിച്ച് നിന്നു.മംഗോളിയൻ മുഖമുള്ള യുവതികൾ ചായക്കച്ചവടം തുടരുന്നുണ്ട് ഞങ്ങൾ അവിടെ പോയി,ചായക്കോപ്പുകൾ വീണ്ടും നിറഞ്ഞു,അവ മോന്തി കുടിച്ച ശേഷം ഞങ്ങൾ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി
വളരെ വ്യത്യസ്തമായ കാഴ്ചകളാണ് ഈ ഭൂപ്രദേശം നമുക്ക് കാണിച്ചുതരുന്നത്,ഇടുങ്ങിയ തെരുവുകളും,കയറ്റിറക്കങ്ങളും ഇവിടത്തെ യാത്രയുടെ പ്രത്യേകതയാണ്,ഏകദേശം അരമണിക്കൂർ നടപ്പ് ദൂരമേ ഹോട്ടലിലേക്ക് ഉള്ളൂ,എന്നാൽ മഞ്ഞും മഴയും നടപ്പ് അസാധ്യമാക്കി,
സ്റ്റേഷന് എതിർവശത്തുള്ള ഹോട്ടലിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു.ഹോട്ടലിലെ അടുക്കളയിൽ നിന്നും പലതരം സുഗത വ്യഞ്ജനങ്ങൾ ചേർത്ത് ഭക്ഷണം പാകം ചെയ്യുന്ന ഗന്ധം രുചിമുകുളങ്ങളെ,വല്ലാതെ ഉത്തേജിപ്പിച്ചു,ഭക്ഷണശേഷംടാക്സിയെടുത്ത് ഹോട്ടലിലേക്ക് പോയി,ഓട്ടോറിക്ഷകൾ ഇവിടെ കണ്ടില്ല.കയറ്റം കയറുന്നതിനുള്ള ബുദ്ധിമുട്ടായിരിക്കാം ഇതിനു കാരണം '
രാത്രിയിൽ മഴയില്ലാതായത് നന്നായി,ഞാൻ സെറ്റർ എടുത്തിട്ട് തെരുവിലേക്ക് ഇറങ്ങി,മൊണാസ്ട്രിയും പിന്നിട്ട് നാപ്പോളികൾ താമസിക്കുന്ന ഇടുങ്ങിയ തെരുവിലൂടെ നടന്നു.പറയാനാകാത്ത ഒരു കുളിർമ ശരീരം മുഴുവൻ നിറഞ്ഞു,ഈ തെരുവുകളിലൂടെ നടന്നാണ് പണ്ട് ടെൻസിങ് ഹിമാലയത്തിലെ ടൈഗർ ഹില്ലിലേക്ക് പോയിരുന്നത്,അവിടേക്ക് പോകണമെന്ന് എൻറെ മനസ്സ് വല്ലാതെ പറഞ്ഞുകൊണ്ടിരുന്നു,എന്നാൽ 70 വയസ്സുകഴിഞ്ഞ എനിക്ക് അതിനുള്ള ശക്തി രുന്നി.